'അമരീന്ദര്‍ സിംഗ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചപ്പോള്‍ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് എം എല്‍ എമാരോട് ചോദിച്ചിരുന്നു. എന്നെ മുഖ്യമന്ത്രിയാക്കാനാണ് 46 എം എല്‍ എമാര്‍ ആവശ്യപ്പെട്ടത്. സുഖ്ജീന്തർ സിങ് രൺധാവക്ക് 16 പേരുടെ പിന്തുണയും പ്രണീത് കൗറിന് 12 പേരും പിന്തുണയും ലഭിച്ചു. എന്നാല്‍ ചന്നിക്ക് 2 വോട്ടും, സിദ്ദുവിനും 6 വോട്ടുമാണ് ലഭിച്ചത്.
കഴിഞ്ഞ മാര്‍ച്ചിലാണ് അമരീന്ദര്‍ സിംഗിന്‍റെ മുഖ്യ ഉപദേഷടാവായി പ്രശാന്ത് കിഷോർ അധികാരത്തില്‍ എത്തുന്നത്. ഈ വാര്ഈത്ത മുഖ്യമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രശാന്ത് കിഷോർ തന്നോടൊപ്പം ചേർന്നതിൽ സന്തോഷം. പ്രശാന്ത് കിഷോർ തന്‍റെ മുഖ്യ ഉപദേഷടാവായി ഇനി മുതല്‍ ഉണ്ടായിരിക്കും.
സിദ്ധുവിനൊടൊപ്പം വർക്കിംഗ് പ്രസിഡന്റുമാരായ കുൽജിത് സിംഗ് നാഗ്ര, സംഗത് സിംഗ് ഗിൽസിയൻ, സുഖ്‌വീന്ദർ സിംഗ് ഡാനി, പവൻ ഗോയൽ എന്നിവരും ചുമതലയേൽക്കും. സിദ്ധുവിന്‍റെ കത്തിനോടൊപ്പം 58 നിയമസഭാംഗങ്ങൾ ഒപ്പിട്ട വ്യക്തിഗത ക്ഷണത്തിനും ശേഷമാണ് മുഖ്യമന്ത്രി ക്ഷണം സ്വീകരിച്ചത്.
സംസ്ഥാന സർക്കാരിന്റെ പുതിയ സംരംഭമായ മിഷൻ ഫത്തേ 2.0 ഭാഗമായാണ് ഐ ആം വാസ്കിനേറ്റഡ് ബാഡ്ജ് പുറത്തിറക്കിയത്. ഐ ആം വാക്സിനേറ്റഡ് സ്റ്റിക്കറുകളും ബാഡ്ജുകളും മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രവീൻ തുക്രാലാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.